പുറംമോടി പൊലിഞ്ഞ
പിഞ്ഞിതുടങ്ങിയ
ഈ ഡയറിയുടെ
അവസാന താളില്‍
എഴുതുകയാണു ഞാന്‍ നിന്നെ....
(ഇത്രയും കാലം
മുറുകെ പിടിച്ച കൈ
തുറന്നിടുകയാണ്
ഞാനിന്ന് ....
വല്ലാത്തൊരു ധൈര്യത്തോടെ.. )
ഇത് വരേയ്ക്കും എഴുതാത്തഒരു കത്തുണ്ടെടോ നിനക്ക് തരാൻ .ഇനിയും പോസ്റ്റ് ചെയ്യാത്ത ഒന്ന് .
കാറ്റ് പോലെ ഇടയ്ക്കിടയ്ക്ചോദിക്കാതെ വരുന്നപനിചൂടിൽ പിറുപിറുക്കുന്നതുംവിഷാദം പൂക്കുമ്പോൾതേങ്ങികരയുന്നതുംപാതിരാത്രിയ്ക്കൊരുനിമിഷത്തിന്റെ ഭ്രാന്തിൽപാടുന്ന കവിതയുംഎല്ലാം... എല്ലാംനീല കടലാസിലെയ്ക്കൊപ്പാറുണ്ട് ഞാൻനിന്റെ മേൽവിലാസത്തിലെയ്ക്കായ് ...
ഇനിയുള്ളത് എന്റെ പ്രണയമാണ്എത്ര ആഴത്തിൽ നീന്തിയാലുംഅകം കാണാനാവാത്ത ,മഷി പടർന്നു കുതിർന്നു പിഞ്ഞിയഒരു നീല കടലാസ്.അതിൽ .....
അതിലെന്തെഴുതാനാണ് ഞാൻ ?!
ചിലപ്പോ അങ്ങിനെയാണ് ,
ആൾ കൂട്ടത്തിനു ഒത്ത നടുവിലിരിക്കുമ്പോഴായിരിക്കും
കണ്ണും കാതും മലര്ക്കെ തുറന്നിട്ട് തന്നെ
കാഴ്ചയും കേൾവിയും
ഉമ്മറ വാതിലും വരാന്തയും അടച്ചു പൂട്ടി ,
മച്ചിൻ പുറത്തെക്ക് വലിഞ്ഞു കേറി പോകുന്നത് .
കട വാവലിന്റെ ചൂരഉള്ള ഇരുട്ടിൽ
കൂനി കൂടിയിരുന്നു ഓർമ്മകൾ രാകി മിനുക്കാൻ തുടങ്ങും..
ശാപം പിടിച്ച തിളക്കവും പേറി
പുറത്തിറങ്ങും പിന്നെ ഓർമ്മകൾ...
ഒരു പ്രേതം കണക്കെ
സ്വൈര്യം തരാതെ അങ്ങുമിങ്ങും പറന്നു നടക്കും..
ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു താഴിടണം
മച്ചിന്റെ വാതിലിന് ....
അല്ലെങ്കിലും അത് ചിലപ്പോ അങ്ങനെ തന്നെയാണ്
ആന റാഞ്ചി പക്ഷിയുടെ തൂവലിനെ കുറിച്ചായിരുന്നുനാം ആദ്യമായി കലഹിച്ചത്പിന്നെ നീല ഞരമ്പിന്റെ വേദനയെ ചൊല്ലിനിലാവിന്റെ നിറത്തെ ചൊല്ലി ..ശംഖു പുഷ്പത്തിന്റെ ഇതളുകൾ .....കാറ്റിനോട് എനിക്കുള്ള രഹസ്യ പ്രണയം..ഒറ്റാലിൽ പെടാതെ പോയ പോടി മീനുകൾ .മഴയുടെ പിതൃത്വം ...അങ്ങിനെയങ്ങിനെ എത്ര നാം കലഹിച്ചുു .!തീർത്തതും തോര്ന്നതുംഇനിയും ബാക്കി വച്ചതുംഎത്രയുണ്ടെന്നൊന്നു എണ്ണി നോക്കണംഎന്റെതും നിന്റെതും (ഞാനും നീയും )
എന്തോരം പിഴച്ചു (പൊറുത്തു ) എന്ന് അപ്പോഴറിയാം....