മഴ
ഇനിയും പെയ്തു തീർക്കാൻ
ഒരുപാടുണ്ട് കവിതകളവൾക്ക് നെഞ്ചിൽ...
അവയ്ക്കൊക്കയും ഉയിരു പകരാൻ
അറുത്തു മാറ്റാത്തൊരു പൊക്കിൾകൊടി
എന്റെ ഗർഭപാത്രത്തിലും...
ഓരോ ചിരിയിലും നീ
എറിഞ്ഞു കളയുന്ന
നോവിന്റെ താക്കോലാണ്
ഞാൻ..
ജീവിക്കണമെന്ന മോഹം
കലശലാകുമ്പോഴാണ്
മരണമേ ഞാൻ നിന്നെ
പ്രണയിച്ചു പോകുന്നത് ..
ചാർകോൾ തുമ്പിൽ
സ്വപ്‌നങ്ങൾ നെയ്തും
ഈ താളുകളുടെ
അഴികൾക്കുള്ളിൽ
അക്ഷരങ്ങളെ
ബന്ധനസ്ഥരാക്കിയും
ശ്വാസത്തിന്റെ തുരുത്തുകൾക്ക്
നിറം കൊടുക്കുമ്പോഴാണ്
മരണമേ നീയെന്നെ
കൊതിപ്പിക്കുന്നത് .