Wednesday, May 18, 2016

ദീവാനി മക്ഫി

നേരെ വന്നവനോട് ചോദിച്ചു, എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?.

അവന്‍ ഒന്നും മിണ്ടിയില്ല.
നെഞ്ച് പൊളിച്ചു നോക്കിയപ്പോള്‍ കണ്ടത് ആകാശമായിരുന്നില്ല പകരം അരുമയായ ഒരു കിളിക്കൂടായിരുന്നു!.
യാ..അല്ലാഹ്.....
ഇതല്ല, ഇതല്ലയെന്റെ സാലിംഖേര്‍....

ഹൃദയരക്തം പുരണ്ട കൈകളുമായി വീണ്ടും അലച്ചില്‍.
എന്റെ തടവറ തേടി...
എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?...




##ദീവാനി മക്ഫി
ഔറംഗസേബിന്റെ പുത്രി സൈബുന്‍നിസായുടെ കവിതകള്‍

ശവംതീനി ഉറുമ്പുകള്‍

വേട്ടക്കാരന് വിശപ്പില്ലായിരുന്നു

മോഹം മാത്രമായിരുന്നു ,

ഇരയ്ക്ക് വിലയില്ലായിരുന്നു

ചോര മാത്രമായിരുന്നു ,

വിശപ്പടക്കാന്‍ ശവം തിന്നുന്ന

ഉറുമ്പുകള്‍ക്ക് മാത്രമായിരുന്നു

അനുസരണയും സ്നേഹവും.

ചതഞ്ഞ മാംസകഷ്ണങ്ങള്‍ പെറുക്കി

അവര്‍ എത്ര അച്ചടക്കത്തോടെയാണ്

തിരിച്ചു നടക്കുന്നത്!!!!