നേരെ വന്നവനോട് ചോദിച്ചു, എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?.
അവന്‍ ഒന്നും മിണ്ടിയില്ല.
നെഞ്ച് പൊളിച്ചു നോക്കിയപ്പോള്‍ കണ്ടത് ആകാശമായിരുന്നില്ല പകരം അരുമയായ ഒരു കിളിക്കൂടായിരുന്നു!.
യാ..അല്ലാഹ്.....
ഇതല്ല, ഇതല്ലയെന്റെ സാലിംഖേര്‍....
ഹൃദയരക്തം പുരണ്ട കൈകളുമായി വീണ്ടും അലച്ചില്‍.
എന്റെ തടവറ തേടി...
എവിടെയാണെന്റെ സാലിംഖേര്‍?, എവിടെയാണെന്റെ ഷാജഹാനാബാദ്?...
##ദീവാനി മക്ഫി
ഔറംഗസേബിന്റെ പുത്രി സൈബുന്‍നിസായുടെ കവിതകള്‍