Tuesday, March 3, 2015

കവിതാരചനയാണ് മല്‍സരം

വിഷയം തന്നു -

"മാര്‍ച്ചിലെ കലാലയം " .

വിടര്‍ന്ന പൂ വാകയെയും

അവളുടെ കണ്ണുകളെയും

ഇടത്തും വലത്തും

ഇരുന്നവര്‍ എടുത്തു .

വഴിപിരിഞ്ഞ കൂട്ടുകാരെയും

ഓര്‍മ്മകളെയും

ബാക്കിയുണ്ടായിരുന്നവരും പങ്കിട്ടു.

എനിക്കെഴുതാന്‍

ബാക്കിയായത്

പരീക്ഷാഫീസടയ്ക്കാനുള്ള

അവസാന ദിവസം

ഓടിയെത്തിയ അമ്മയുടെ

നെഞ്ചിലെ കിതപ്പു മാത്രം.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. അമ്മയുടെ നെഞ്ചിലെ കിതപ്പ് മറക്കുന്നിടത്തു നമ്മള്‍ ഇല്ലാതാകുന്നു ...

    ReplyDelete